Friday, December 14, 2012

നീതിയെ ഹനിക്കുന്നവര്‍

“നിശ്ചയം ആദം സന്തതികളെ നാം ബഹുമാനിചിരിക്കുന്നു” മനുഷ്യനെ സൃഷ്ടിച്ചവന്റെ വാക്കുകളാണിത്. പക്ഷെ ആ മനുഷ്യന്‍ തന്നെ ഭൂമിയിലെ ഏറ്റവും വിലയില്ലാത്ത വസ്തുവായി മാറുന്ന അവസ്ഥ, ലോക മനുഷ്യാവകാശ ദിനം അത് കൊണ്ട് തന്നെ നമുക്ക് മുന്നില്‍ പ്രസക്തമാകുന്നു. ലോകത്തില്‍ ജയിലുകളില്‍ നാല്പതു ശതമാനം നിരപരാധികളാണ് എന്ന് എവിടെയോ വായിച്ചത് ഓര്മ വരുന്നു. മലയാളിക്ക് ഈ ദിനം പ്രസക്തമാകുന്നത് നമ്മുടെ ഇടയില്‍ നിന്നും ഒരാള്‍ നേരിടുന്ന പീഡനം കണ്ടു കൊണ്ടാണ്. ഞാന്‍ ജയിലില്‍ അടക്കപ്പെടാത്തത് എന്റെ ഗുണം കൊണ്ടല്ല. ദൈവത്തിന്റെ കൃപ കൊണ്ട് മാത്രം. എപ്പോള്‍ വേണമെങ്കിലും എന്നെ കൊടും കുട്ടവാളിയാക്കാന്‍ അവക്ക് കഴിയും. കാശി കൊടുത്തു യാത്ര ചെയ്യുടതെക്ക് കൊണ്ട് പോകണം എന്ന് പറഞ്ഞാല്‍ നമ്മുടെ നാട്ടില്‍ അയാള്‍ ഭീകരനാണ്. നമ്മുടെ ഭവനം വികസനത്തിന്റെ പേരില്‍ കയ്യെരുമ്പോള്‍ അരുത് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ ഭീകരനാണ്. ഭരണ കൂടതിനു അരുതാത്തത് പറഞ്ഞാല്‍ നിങ്ങള്‍ ഭീകരനാണ്. മനുഷ്യാവകാശം അത് തകര്‍ക്കപ്പെടരുത്. അതിനു നാം കൂട്ട് നില്‍ക്കുകയും ചെയ്യരുത്. നീതി എന്നത് എന്റെ മാനസിക നിലയുടെ പേരല്ല. അത് നിര്നയിക്കപ്പെട്ടതാണ്. എനിക്കെന്തെല്ലാം ഞാന്‍ ആഗ്രഹിക്കുന്നുവോ അത് ലോകത്തിനു മുഴുവന്‍ ഉണ്ടാകണം. എന്റെ കണ്ണിലൂടെയല്ല ഞാന്‍ നീതിയെ കാണേണ്ടത് പകരം നീതിയുടെ കണ്ണിലൂടെ ഞാന്‍ ലോകത്തെ കാണണം. മഅദനീ ഒരു പ്രതീകം മാത്രം. നീതി കേടിന്റെ പ്രതീകം. നാം കണ്ടില്ലെന്നു നടിക്കുന്ന പ്രതീകം. ഒരു കാര്യം നാം ഓര്‍ക്കാതെ പോകുന്നു. കാര്‍മേഘം സൂര്യനെ മറക്കുന്നില്ല പകരം മറക്കുന്നത് നമ്മിടെ കണ്ണുകളെ മാത്രമാണ്

No comments:

Post a Comment