Friday, December 14, 2012

ഇന്നലെയുടെ നാളെകള്‍

പെട്ടെന്നാണ് അവര്‍ക്ക് ജോലി പോയത്. കുറെ കാലം അബുദാബി ദിഫന്സിലായിരുന്നു അവര്‍ പണി ചെയ്തിരുന്നത്. അങ്ങിനെ അവര്‍ ആലോചിച്ചു, എന്ത് ചെയ്യും. അവസാനം തീരുമാനിച്ചു. എ സി Maintenance തുടങ്ങാം. എല്ലാം കഴിഞ്ഞു അവസാനം അല്‍ ഐന്‍ Municipality യില്‍ അവര്‍ Interview നു പോയി. ചോദ്യം “ എങ്ങിനെയാണ് എ സി തണക്കുന്നത്” ഉടനെ അവര്‍ ഉത്തരവും നല്‍കി “ സ്വിച്ചിട്ടാല്‍”. പിന്നീട് അവര്‍ ആ സംരംഭം തുടങ്ങിയിട്ടില്ല എന്നാണു അറിവ്. നമ്മുടെ നിയമ നിര്‍മാണ സഭയില്‍ നടക്കുന്ന കൂത്തുകള്‍ കണ്ടപ്പോഴാണ് ഈ സംഗതി ഞാന്‍ വീണ്ടും ഓര്‍ത്തതു. ചില്ലറ വ്യാപാര മേഘലയില്‍ വിദേശ കുത്തകകളെ അനുവദിക്കാന്‍ പണം ചിലവാക്കിയ വിവരം കൊടുത്തവര്‍ തന്നെ പറഞ്ഞു. അവിടെ അത് പറയാം കാരണം ആ നാട്ടില്‍ ഈ കൊടുപ്പ് നിയമപരമാണ്. പക്ഷെ നമ്മുടെ നാട്ടില്‍ ഈ കൊടുപ്പ് പാടില്ലാത്തതും. കഴിഞ്ഞ നാല് കൊല്ലം കൊണ്ട് നൂറ്റി ഇരുപത്തിയഞ്ച് കോടിയാണ് അവര്‍ പൊടിച്ചത്. എന്തായാലും ഈ കോടിക
ള്‍ ദൈവത്തില്‍ നിന്നും പുണ്യം നേടാന്‍ ദാനം ചെയ്തതാകാന്‍ തരമില്ല. അല്ലെങ്കില്‍ ഇന്ത്യക്കാരുടെ മനസ്സ് മാറാന്‍ നേര്ച്ച നേര്ന്നതാകാനും ഇടയില്ല. കാരണം അവരെ സംബന്ധിച്ചിടത്തോളം ദൈവം അവര്‍ക്ക് താഴെയാണ്. ദൈവം എന്തൊക്കെ ചെയ്യണം പാടില്ല എന്നത് അവരാണ് നിശ്ചയിക്കുന്നത്. അപ്പോള്‍ അവര്‍ ദൈവത്തിനു വല്ലതും നല്‍കുമോ?. പിന്നെ ആര് കൊണ്ട് പോയി ഈ പണം. അപ്പോഴാണ്‌ നാം കഴിഞ്ഞ ആഴ്ച നടന്ന പൊറാട്ട് നാടകങ്ങളെ ഓര്‍ക്കുന്നത്. നാം വിഡ്ഢികള്‍ വിഡ്ഢിപെട്ടിയില്‍ സാകൂതം നോക്കിയിരുന്നു. മൊത്തം ഇത്ര. അനുകൂലം ഇത്ര, ഇറങ്ങിപോക്ക് ഇത്ര, എതിര് ഇത്ര. അങ്ങിനെ ഒരു ലോട്ടറി മനസ്സോടെ നാമത് കണ്ടു. അങ്ങിനെ നാല് ദിവസത്തെ പൊറാട്ട് നാടകം അവസാനിച്ചു. അപ്പോഴാണ്‌ സ്വിച്ചിട്ടാല്‍ എ സി തണക്കും എന്ന് പറഞ്ഞ കഥ വീണ്ടും കടന്നു വരുന്നത്. നമുക്ക് അനുഭവപ്പെടുനത് അവര്‍ പറഞ്ഞു. അതിനിടയില്‍ നടക്കുന്ന വിഷയങ്ങളെ കുറിച്ച് അവര്‍ അജ്ഞരായിരുന്നു. അത് പോലെ നാം തീര്‍ത്തും അജ്ഞരാണ്. അവര്‍ വിരലമാര്തുംപോള്‍ നിറം തെളിയുന്നത് മാത്രമേ നാം കണ്ടുള്ളൂ. ആ അമര്തലിനു മുന്‍പ് ഉണ്ടായ സംഗതികള്‍ നമുക്ക് ലഭിക്കുന്നത് ഏഴാം കടലിന്‍ അക്കെരെനിന്നും. പണ്ട് നാം ആണവായുധം വാങ്ങാന്‍ ഇത് പോലെ ഒന്ന് സ്വിച്ചിട്ടു. നാട് നന്നായില്ലെങ്കിലും നാട്ടുകാര്‍ കുറെ നന്നായി. ഇന്നലകളെ നാളെകള്‍ മറപ്പിക്കും എന്നത് സത്യമാണ്. അത് പോലെ സത്യമാണ് നാളെകളുടെ ഉറക്കം കിടത്താന്‍ ഇന്നെലെകള്‍ക്ക് കഴിയും എന്നതും.

No comments:

Post a Comment