Friday, December 14, 2012

കോലം കെട്ടിയ കാലം


1962 കാലഘട്ടത്തില്‍ ഇറങ്ങിയ ഒരു മലയാള ഗാനമുണ്ട്. നായികയുടെ വിഷയം “ എന്‍ പ്രാണ നായകനെ എന്ത് വിളിക്കും, എങ്ങിനെ ഞാന്‍ മുഖത്ത് നോക്കി പേര് വിളിക്കും എന്നതായിരുന്നു. കാലത്തിന്റെ കറക്കത്തില്‍ മലയാളിയു അവന്റെ ഭാഷയും വളര്‍ന്നു. അപ്പോള്‍ നായിക നായകന്‍റെ മുഖത്ത് നോക്കി പറഞ്ഞതിങ്ങനെ “ ഇഷ്ടമല്ലട എനിക്കിഷ്ടമാല്ലട” ഒരു സമൂഹത്തിന്റെ സംസ്കാരവും നാഗരികതയും വിളിച്ചരിയിക്കുന്നതാണ് അവരുടെ ഭാഷ. ഭാഷയുടെ സന
്താനമാണ് സാഹിത്യം എന്നതിനാല്‍ ആ മാറ്റം നമുക്ക് ദര്‍ശിക്കാന്‍ കഴിയുക കാലഘട്ടത്തിലെ രചനകളിലാണ്. അപ്രകാരം മലയാളികള്‍ കുറെ കാലം കൊണ്ടു നടന്ന രണ്ടു കഥാപാത്രങ്ങള്‍ നുക്കുണ്ടായിരുന്നു. ബോബനും മോളിയും. ശുദ്ധ ഹാസ്യത്തിന്റെ പ്രതീകങ്ങളായി നാം അവരെ സ്വീകരിച്ചു. ആര്‍ക്കും മനസ്സിലാവുന്ന ആരോടും കലഹിക്കാതെ അനുസരണക്കേട്‌ കാണിക്കാതെ അവര്‍ കടന്നു പോയി. പകരം ഇപ്പോള്‍ നമ്മുടെ മുന്നില്‍ നില്‍ക്കുന്ന ടിന്റുമോന്‍ നമുക്ക് തരുന്നത് അനുസരക്കെട്നിറെ ഉധാഹരനമാണ് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ സ്വീകരിക്കുമോ?. തര്‍ക്കുത്തരം മാത്രം പറയുക എന്നതാണ് ഈ കഥാപാത്രത്തിന്റെ സ്വഭാവം എന്ന് വേണം മനസ്സിലാക്കാന്‍. കുട്ടികള്‍ കുട്ടികളുടെ ഭാഷ സംസാരിക്കണം എന്നതാണ് നിയമം. അത് പോലെ കുട്ടികളുടെ നിഷ്കളങ്കതയും ചേര്‍ത്ത് വരുമ്പോഴേ അത് കുസൃതിയായി നമുക്ക് അനുഭവപ്പെടു. മാറി വരുന്ന കേരള സമൂഹത്തിന്റെ മാനസിക നിലയാണ് ഈ കഥാപാത്രം എന്ന് നാം പറയേണ്ടി വരുന്നു. അപ്പോള്‍ മറുപടി വരുനത് ഈ ടിന്റു മോന്‍ കഥാപാത്രത്തിന് വയസ്സിന്റെ പരിധിയില്ല എന്നാകും. പക്ഷെ നമ്മുടെ കുട്ടികളുടെ ഹീറോ ആകാന്‍ മാത്രം ടിന്റുമോന്‍ വളര്‍ന്നു എന്നതിനാല്‍ നാമൊന്നു ശ്രദ്ധിക്കുന്നത് നല്ലതാന്ന് എന്ന് മാത്രം.

No comments:

Post a Comment